തൃശൂർ: ജില്ലയിലെ അഴീക്കോട് ഉറങ്ങി കിടന്നിരുന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്‌ടാക്കൾ കവർന്നു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്‌ടാവ് ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും മൂന്നര പവൻ സ്വർണം കവരുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ മോഷ്‌ടാവ് ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും മാലയും പദസരവും കവർന്നു. കവർച്ചക്കിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ മോഷ്‌ടാവ് അടുക്കള വഴി ഓടി രക്ഷപെടുകയും ചെയ്‌തു.
സംഭവത്തിന് പിന്നാലെ സ്‌ഥലത്തെത്തിയ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് പരിസരത്ത് പോലീസ് നടത്തിയ തിരച്ചിലിൽ മൺവെട്ടിയും മോഷ്‌ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി. അതേസമയം മോഷ്‌ടാവിനെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്‍ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
Read also: കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി