ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും പറഞ്ഞു.

ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണ്ണക്കടത്തെന്ന് ആദ്യം ആക്ഷേപിച്ചത് ബിജെപി-ആര്‍.എസ്.എസ് സംഘമാണെന്നും സ്വാഭാവികമായി അതിനവര്‍ക്ക് പ്രത്യേക ലക്ഷ്യവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. കൂടാതെ കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍, ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞ് പരസ്യമായി ആക്ഷേപവും നടത്തിയതിനും കേരളം സാക്ഷിയായി.

അതേസമയം യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിച്ചിട്ടുള്ള ഖുര്‍ആന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാമോയെന്ന് കോണ്‍സുലേറ്റ് ജനറല്‍ ജലീലിനോട് ആവശ്യപ്പെട്ട പ്രകാരം ജലീല്‍ സഹായിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

എന്നാല്‍ കള്ളക്കടത്തു വഴി ഖുര്‍ആന്‍ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്റാണിത് എന്ന ആക്ഷേപമടക്കം വിഷയത്തില്‍ ലീഗ് നേതാക്കള്‍ ഉന്നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്തടിസ്ഥാനത്താലാണ് ഇവര്‍ ഇങ്ങനെ ആരോപണം ഉന്നയിച്ചത്? എന്തിനായിരുന്നു? ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനാണ് അവര്‍ ഖുര്‍ആനെ വിവാദങ്ങളിലേക്ക് കൊണ്ടു വന്നത്. ആര്‍.എസ്.എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്റേതായ ലക്ഷ്യമുണ്ട്. അതിന്റെ ഭാഗമായി ബിജെപിയും ബിജെപി നേതാക്കളും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റുപിടിച്ചത്? എന്തിനാണ് അവര്‍ അതിന് വലിയ പ്രചരണം കൊടുക്കാന്‍ നോക്കിയത്?’, മുഖ്യമന്ത്രി ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം തിരിച്ച് കുത്തുന്നതായി ലീഗ് മനസിലാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ലീഗിന് ഇതിന്റെ ഭാഗമായ ചില ഉരുണ്ടുകളികളുണ്ടെന്നും ഏതായലും പറ്റിയ അപകടം തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് നല്ലതുതന്നെയാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഖുര്‍ആനെ ഈ രീതിയില്‍ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മറ്റ് ഉദ്ദേശങ്ങള്‍ക്കുവേണ്ടി ഖുര്‍ആനെ മറയക്കേണ്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ പുറപ്പെടേണ്ടതില്ലായിരുന്നു. ഇതിനൊക്കെ അവരാണ് വിശദീകരിക്കേണ്ടത്’ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE