തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ് ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ കരുതൽ തടങ്കലിലാണ്.
കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് ഇന്നലെ രേഖപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ ശിവശങ്കറിന് എതിരെ തെളിവ് ലഭിച്ചെന്നാണ് കസ്‌റ്റംസ് പറയുന്നത്. തുടർന്നാണ് എറണാകുളം ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിന്റെ പങ്ക് കസ്‌റ്റംസ് തള്ളിക്കളഞ്ഞിരുന്നു. പിന്നീടാണ് നിലപാട് മാറിയത്.
Read Also: കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി വിസി