കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസിന്റെ കൊഫെപോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. റബിൻസിന്റെ ഭാര്യ ഫൗസിയ നൽകിയ ഹരജി ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയതിന് സൂത്രധാരൻ റബിൻസ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊഫെപോസ ചുമത്തിയത്. ഒരു വർഷമായി ഇയാൾ കരുതൽ തടങ്കലിലാണ്. ഇന്റർപോളിന്റെ സഹായത്തോടെ ദുബായിൽ നിന്ന് റബിൻസിനെ നാട്ടിൽ എത്തിച്ചാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് കസ്‌റ്റംസും അറസ്‌റ്റ് ചെയ്‌ത് കൊഫെപോസ ചുമത്താൻ നടപടി സ്വീകരിക്കുകയായിരുന്നു.
സ്വർണക്കടത്തിലെ എൻഐഎ കേസിൽ പത്താം പ്രതിയാണ് റബിൻസ്. ഹൈക്കോടതി നേരത്തെ ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Also Read: ഫാത്തിമയുടെ മരണത്തിന് രണ്ടാണ്ട്; പിണറായിയെ കണ്ട് പിതാവ്, സ്‌റ്റാലിനെയും കാണും