തിരുവനന്തപുരം: സംസ്‌ഥാനത്തിലെ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ട് മാസത്തേക്കാണ് സ്‌റ്റേ.
താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആയിരുന്ന 51 പേരെയാണ് സര്‍ക്കാര്‍ സ്‌ഥിര നിയമനം നല്‍കി ഉത്തരവ് ഇറക്കിയത്. തസ്‌തികയില്‍ പിഎസ്‌സി റാങ്ക് പട്ടിക നിലനില്‍ക്കെയാണ് പിന്‍വാതില്‍ നിയമനം നല്‍കിയതെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചത്. ഇത് പരിശോധിച്ച ട്രിബ്യൂണല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സ്‌റ്റേ പ്രഖ്യാപിച്ചത്.
ഒക്‌ടോബർ 15-നാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തസ്‌തികയില്‍ പിഎസ്‌സി റാങ്ക് പട്ടിക നിലനില്‍ക്കെ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായിരുന്നു. വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ നിലപാട് വ്യക്‌തമാക്കാന്‍ പിഎസ്‌സി യോടും സര്‍ക്കാറിനോടും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: തൊട്ടാല്‍ പൊള്ളുന്ന പച്ചക്കറി വില; അന്യ സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ കേരളത്തിനും പ്രഹരം