തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്താൽ മാത്രം സർക്കാർ സ്‌ത്രീ സൗഹൃദമാകുമെന്ന് നടി പാർവതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. റിപ്പോര്‍ട് നടപ്പാവാൻ അടുത്ത തിരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി.
മാറ്റി നിര്‍ത്താനും നിശബ്‌ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ ഇപ്പോഴും എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് താൻ ശബ്‌ദിച്ചതെന്നും പാർവതി വ്യക്‌തമാക്കി.
Read Also: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി