തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്‌ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വൈകിയാണെങ്കിലും ഗവർണർ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്ന് ഗവേഷക വിദ്യാർഥിനി അഭിപ്രായപ്പെട്ടു. താൻ പത്ത് വർഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും നന്ദകുമാർ കളരിക്കലിനെ ഗവർണർ വിശ്വസിച്ചിരിക്കുക ആണെന്നും വിദ്യാർഥിനി പറഞ്ഞു. വിഷയം ഗവർണർ തന്നെ കേൾക്കണമെന്നും, വിഷയം പഠിക്കാതെ എങ്ങനെ ഒത്തുതീർപ്പാക്കണമെന്ന് പറയാൻ സാധിക്കുമെന്നും വിദ്യാർഥിനി പ്രതികരിച്ചു.
അതിനിടെ സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെയും പരാതിക്കാരിയായ ഗവേഷക വിദ്യാർഥിനി രംഗത്തെത്തി. എസ്‌സി- എസ്‌ടി കേസ് അട്ടിമറിച്ചത് സിപിഐഎം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണ വിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്‌ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.
Also Read: ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്