‘പ്രശ്‌നം രമ്യമായി പരിഹരിക്കണം’; ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ

By Web Desk, Malabar News
Arif-Muhammad-Khan
Ajwa Travels

തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്‌ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

വൈകിയാണെങ്കിലും ഗവർണർ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്ന് ഗവേഷക വിദ്യാർഥിനി അഭിപ്രായപ്പെട്ടു. താൻ പത്ത് വർഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും നന്ദകുമാർ കളരിക്കലിനെ ഗവർണർ വിശ്വസിച്ചിരിക്കുക ആണെന്നും വിദ്യാർഥിനി പറഞ്ഞു. വിഷയം ഗവർണർ തന്നെ കേൾക്കണമെന്നും, വിഷയം പഠിക്കാതെ എങ്ങനെ ഒത്തുതീർപ്പാക്കണമെന്ന് പറയാൻ സാധിക്കുമെന്നും വിദ്യാർഥിനി പ്രതികരിച്ചു.

അതിനിടെ സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെയും പരാതിക്കാരിയായ ഗവേഷക വിദ്യാർഥിനി രംഗത്തെത്തി. എസ്‌സി- എസ്‌ടി കേസ് അട്ടിമറിച്ചത് സിപിഐഎം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണ വിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്‌ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.

Also Read: ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE