തിരുവനന്തപുരം : സംസ്‌ഥാനത്ത് ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്‌ഥാപനങ്ങളിലെ പരീക്ഷകൾ നടത്താൻ ഗവർണർ അനുമതി നൽകി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവെക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു. തുടർന്ന് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്‌തു.
എന്നാൽ പരീക്ഷകൾ നടത്തുന്നതിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ആരോഗ്യ സർവകലാശാല ഗവർണറെ സമീപിച്ചപ്പോഴാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ ആരംഭിക്കാനാണ് ആരോഗ്യ സർവകലാശാലയുടെ തീരുമാനം.
പരീക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചാൽ 3000ഓളം എംബിബിഎസ് വിദ്യാർഥികളും, 5000ഓളം പിജി വിദ്യാർഥികളും പഠനം പൂർത്തിയാക്കും. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാമെന്നാണ് ആരോഗ്യ സർവകലാശാല കണക്കുകൂട്ടുന്നത്.
Read also : കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി