തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു. കൂടുതൽ ചർച്ചകള്‍ക്കായി വെള്ളിയാഴ്‌ച പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
അടുത്ത മാസം നാലിന് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന് മുൻപ് വിദ്യാർഥികൾക്ക് ഒരു ഡോസ് വാക്‌സിൻ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. അധ്യാപകരിൽ ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ എന്ന നിലയിലോ ക്ളാസുകൾ തുടങ്ങും. കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ അധ്യയന വർഷം സ്വീകരിച്ച മാനദണ്ഡങ്ങളോടെയാണ് ക്ളാസുകൾ ആരംഭിക്കുക.
ക്ളാസുകളുടെ സമയം സംബന്ധിച്ച് അതാത് സ്‌ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. ആർട് ആന്റ് സയൻസ് കോളേജുകൾക് പുറമേ ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബിരുദ- ബിരുദാനന്തര സ്‌ഥാപനങ്ങളിലെ അവസാന വർഷ ക്ളാസുകളും ആരംഭിക്കും.
Also Read: കെഎസ്ആർടിസി ശമ്പള വിതരണം; 80 കോടി അനുവദിച്ച് സർക്കാർ