കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

By Team Member, Malabar News
high court
Representational image
Ajwa Travels

തിരുവനന്തപുരം : കെവിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജയിലില്‍ ക്രൂരമര്‍ദനമേറ്റതായി ആരോപണം. ഇത് ചൂണ്ടിക്കാട്ടി പ്രതിക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചു. കെവിന്‍ വധക്കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ഒന്‍പതാം പ്രതി ടിറ്റു ജെറോമിനാണ് മര്‍ദനമേറ്റതായി ഹരജിയില്‍ വ്യക്‌തമാക്കുന്നത്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റോ ജെറോം ക്രൂരമര്‍ദനത്തിന് ഇരയായതായി കരുതുന്നുന്നുവെന്നും, ശേഷം അവശനിലയിലായ ടിറ്റോയെ ചികില്‍സ പോലും നല്‍കാതെ സെല്ലില്‍ അടച്ചെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. ഹരജി പരിഗണിച്ച ജസ്‌റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജില്ലാ ജഡ്‌ജിയും ഡിഎംഒയും ഉടന്‍ തന്നെ ജയിലിലെത്തി കാര്യങ്ങള്‍ വിലയിരുത്തണമെന്ന് അദ്ദേഹം ഉത്തരവില്‍ വ്യക്‌തമാക്കി.

കൂടാതെ സംഭവത്തില്‍ നാല് മണിക്ക് മുന്‍പായി ജയില്‍ ഐജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചതെന്നും, ജയിലില്‍ പ്രത്യേക ശിക്ഷ പോലീസ് പ്രതികള്‍ക്ക് നല്‍കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടാതെ കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയിലുള്ള നടപടികള്‍ വേണ്ടെന്നും കോടതി വ്യക്‌തമാക്കി.

Read also : നിയമലംഘനം നടത്തിയിട്ടില്ല; സിഎജി വിവാദത്തിൽ ധനമന്ത്രിക്ക് ക്‌ളീൻ ചിറ്റ് നൽകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE