കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക് മാത്രമായി മാറ്റിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകൾ പ്രകാരമാണ് നടപടി.
നിയമപ്രകാരം ജില്ലയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും, സഹകരണ, ഇഎസ്‌ഐ ആശുപത്രികളും 50 ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം. പകുതി ബെഡുകളിൽ 25 % ബെഡുകളിലേക്കുള്ള പ്രവേശനം ഡിഡിഎംഎ മുഖാന്തിരമായിരിക്കും.
ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളിൽപ്പെട്ട കോവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. അതേസമയം, അടിയന്തര ചികിൽസ തേടിയെത്തുന്ന കോവിഡ് ഇതര രോഗികൾക്ക് ആവശ്യമായ ചികിൽസ ലഭ്യമാക്കാൻ ആശുപത്രികൾ സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്