കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മല്‍വയലിലെ കെ ലിജേഷ് (37), പുന്നോലിലെ കെവി വിമിന്‍ (26), അമല്‍ മനോഹരന്‍ (26), ഗോപാല്‍പേട്ടയിലെ എം സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി കസ്‌റ്റഡിയില്‍ വിട്ടത്.
ഈ നാല് പ്രതികളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനയിലും പ്രതികള്‍ക്ക് സഹായം ചെയ്‌തു നല്‍കിയതിലുമാണ് ഇവര്‍ പിടിയിലായത്. പോലീസ് മര്‍ദ്ദിച്ചുവെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതി ലിജേഷ് പരാതി ഉന്നയിച്ചു.
അതേസമയം പ്രതികളെ 10 ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ തലശേരി ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്‌റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.
Malabar News: കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്