ലക്‌നൗ: ഹത്രസ് കേസിൽ സിബിഐ അന്വേഷണം ഡിസംബർ 10ന് അവസാനിക്കും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമറിപ്പോർട്ട് വൈകുന്നതെന്ന് സിബിഐ പറയുന്നു. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ അന്വേഷണം അവസാനിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ ആഴ്‌ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡിസംബർ 10ന് അന്വേഷണം അവസാനിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്. ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിനെ അറിയിക്കാതെ സംസ്‌കരിച്ചതോടെ സംഭവം വിവാദമായിരുന്നു. പോലീസിന് എതിരെ ആരോപണം ഉയർന്നതോടെ കഴിഞ്ഞ മാസം പത്തിനാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
ഫോറൻസിക് റിപ്പോർട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് ഡെൽഹിയിൽ വീട് അനുവദിക്കണമെന്ന് അഭിഭാഷക വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളെ അഹമ്മദാബാദിൽ എത്തിച്ച് ബ്രെയിൻ മാപ്പിംഗ് ടെസ്‌റ്റിനും നുണപരിശോധനക്ക് വിധേയമാക്കി.
Read Also: കര്‍ഷക സമരം; ശരദ് പവാര്‍ രാഷ്‌ട്രപതിയെ കാണും