ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും

By Staff Reporter, Malabar News
fake-marriage-promise and sexual assault alahabad
Allahabad High Court
Ajwa Travels

ലക്‌നൗ: ഹത്രസ് കേസിൽ സിബിഐ അന്വേഷണം ഡിസംബർ 10ന് അവസാനിക്കും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമറിപ്പോർട്ട് വൈകുന്നതെന്ന് സിബിഐ പറയുന്നു. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ അന്വേഷണം അവസാനിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.

കഴിഞ്ഞ ആഴ്‌ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡിസംബർ 10ന് അന്വേഷണം അവസാനിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്. ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിനെ അറിയിക്കാതെ സംസ്‌കരിച്ചതോടെ സംഭവം വിവാദമായിരുന്നു.  പോലീസിന് എതിരെ ആരോപണം ഉയർന്നതോടെ കഴിഞ്ഞ മാസം പത്തിനാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

ഫോറൻസിക് റിപ്പോർട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് ഡെൽഹിയിൽ വീട് അനുവദിക്കണമെന്ന് അഭിഭാഷക വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളെ അഹമ്മദാബാദിൽ എത്തിച്ച് ബ്രെയിൻ മാപ്പിംഗ് ടെസ്‌റ്റിനും നുണപരിശോധനക്ക് വിധേയമാക്കി.

Read Also: കര്‍ഷക സമരം; ശരദ് പവാര്‍ രാഷ്‌ട്രപതിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE