തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ അതിശക്‌തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ പ്രളയ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
അതേസമയം, അറബിക്കടലിലെ ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടർന്ന് കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിൽ ശക്‌തമായ മഴയാണ് അനുഭവപ്പെടുന്നത്. തീരദേശ മേഖലകളിൽ കടൽക്ഷോഭവും രൂക്ഷമാണ്. വിവിധ പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു.
Read also: ഗുജറാത്ത് തീരത്തേക്കടുത്ത് ടൗട്ടെ ചുഴിക്കാറ്റ്; ഭുവനേശ്വറിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി