ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ കർശന സുരക്ഷയൊരുക്കി ദേശീയ ദുരന്ത നിവാരണ സേന. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഭുവനേശ്വറിൽ നിന്നും ദുരന്ത നിവാരണ സേനാ സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ കേരളം, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗോവ എന്നിവിടങ്ങളിൽ മഴയും കാറ്റും ശക്‌തമാണ്. തിങ്കളാഴ്‌ചയോടെ ടൗട്ടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
‘ചുഴലിക്കാറ്റിനെ നേരിടാൻ വിവിധയിടങ്ങളിലായി 53 എൻഡിആർഎഫ് സംഘങ്ങൾ സജ്ജമാണ്. 24 ടീമുകളെ നേരത്തെ വിന്യസിച്ചു കഴിഞ്ഞു. 29 ടീമുകൾ ടൗട്ടെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ്’. എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ സത്യപ്രധാൻ ട്വീറ്റ് ചെയ്‌തു.
Kerala News: പിണറായി സർക്കാർ സത്യപ്രതിജ്‌ഞ വെർച്വൽ ആക്കണമെന്ന് ഐഎംഎ