ഗുലാബ് ചുഴലിക്കാറ്റ്; സ്‌ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

By Staff Reporter, Malabar News
prime minister narendra modi
Ajwa Travels

ന്യൂഡെൽഹി: ഗുലാബ് ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി. ആന്ധ്രാ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകീട്ടോടെ ആന്ധ്രാ-ഒഡീഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൂന്ന് സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, പശ്‌ചിമ ബംഗാള്‍, ഒഡീഷ സംസ്‌ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. ഒഡീഷ, പശ്‌ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്‌ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്‌ജമാക്കി.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഇന്നും നാളെയും മൽസ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read Also: ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE