ടൗട്ടെ ചുഴലിക്കാറ്റ്; മൽസ്യ തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

By News Desk, Malabar News
missing fisherman-vizhinjam
Representation Image
Ajwa Travels

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മൽസ്യ ബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിൽ തൊഴില്‍ നഷ്‌ടപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 13 മുതല്‍ 18 വരെ ആറു ദിവസമായിരുന്നു കേരള തീരത്ത് മൽസ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ഈ ആറു ദിവസം മൽസ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ നഷ്‌ടപ്പെട്ട ആ കാലയളവിലേക്ക് അവര്‍ക്ക് ഒരു സഹായധനം നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചെന്ന്‌ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

സംസ്‌ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ നിന്നും രജിസ്‌റ്റര്‍ ചെയ്‌ത 1,24,970 മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും രജിസ്‌റ്റര്‍ ചെയ്‌ത 28,070 അനുബന്ധ മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Must Read; തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്‌ഥാനത്തെ വാക്‌സിനേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE