പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്താണ് ഇന്നും നാളെയും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
നിലവില്‍ പമ്പാ നദി ചിലയിടങ്ങളില്‍ കരകവിഞ്ഞൊഴുകി തുടങ്ങിയിട്ടുണ്ട്. നദികളില്‍ ഉയരുന്ന ജല നിരപ്പിന്റെ കൂടി സ്‌ഥിതിഗതികള്‍ വിലയിരുത്തിയാണ് രണ്ടു ദിവസത്തെ നിരോധനം. വൃഷ്‌ടി പ്രദേശത്ത് മഴയുടെ തീവ്രത ഉയര്‍ന്നിട്ടുമുണ്ട്.
അതേസമയം ഇന്നും നാളെയും ദര്‍ശനത്തിനായി ബുക്ക് ചെയ്‌തവര്‍ക്ക് മറ്റൊരു ദിവസം അനുവദിച്ചു നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ക്രമീകരണം ഒരുക്കും. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ഇടത്താവളങ്ങളില്‍ ക്യാംപ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ വെള്ളവും വൈദ്യുതിയും ദേവസ്വം ബോര്‍ഡ് ഉറപ്പാക്കും.
Most Read: എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞു; ആശങ്ക ഒഴിയുന്നു