കോഴിക്കോട് ശക്‌തമായ മഴ; മിന്നൽ ചുഴലിയിൽ പേരാമ്പ്രയിൽ നാശനഷ്‌ടം

പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കും മരങ്ങൾ വീണു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.

By Senior Reporter, Malabar News
Heavy Rain in Kerala
Representational Image

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്കൊപ്പം കാറ്റും ഉണ്ടായി. കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്‌തമായ മഴയുമാണ് അനുഭവപ്പെട്ടത്.

പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കും മരങ്ങൾ വീണു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. മരങ്ങൾ വീണത് കാരണം ഗതാഗത തടസവും നേരിട്ടു. ഫയർഫോഴ്‌സ് എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.

ശക്‌തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്‌ഥാന പാതയിൽ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്‌തമായ മഴ പെയ്‌തു. താമരശ്ശേരി മേഖലയിലും മഴ ലഭിച്ചു.

അടുത്ത അഞ്ചുദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലേക്ക് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ തുടരുന്നത്.

Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE