തോരാതെ പെരുമഴ; രാജ്യത്ത് 24 മണിക്കൂറിനിടെ 13 മരണം

By News Desk, Malabar News
Assam-flood-
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസം, ബിഹാർ, പശ്‌ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ കനത്ത വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്.

കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. അസമിൽ 17 ജില്ലകളിലായി 1295 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 648,000ത്തോളം പേർ ദുരിതത്തിലായി. ബ്രഹ്‌മപുത്ര കര കവിഞ്ഞതിനാൽ കാസിരംഗ നാഷണൽ പാർക്കിന്റെ 70 ശതമാനവും വെള്ളത്തിനടിയിലാണ്. ബിഹാറിൽ 36 ജില്ലകളും ഉത്തർപ്രദേശിൽ 12 ജില്ലകളും വെളളപ്പൊക്കത്തിലാണ്.

തുടർച്ചയായ മഴയെ തുടർന്ന് ഡെൽഹിയുടെ വിവിധഭാഗങ്ങൾ ഇപ്പോഴും വെള്ളകെട്ടിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ പെയ്‌തത്‌ 112 മില്ലിമീറ്റർ മഴയാണ്. ഹരിയാന, ഗുജറാത്ത് സംസ്‌ഥാനങ്ങളും കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. തുടർച്ചയായ മഴയിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്‌ഥാനങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി.

Kerala News: വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE