മഴ ശക്‌തം; ഇടുക്കിയിലും തൃശൂരിലും രാത്രിയാത്രക്കും, വിനോദ സഞ്ചാരത്തിനും വിലക്ക്

By Team Member, Malabar News
Heavy Rain Issues In Idukki And Thrissur
Ajwa Travels

തൃശൂർ: അതി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ 2 ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ബീച്ചുകളിലും, പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ലെന്നും, ക്വാറികളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തി വെക്കാനും അധികൃതർ നിർദ്ദേശിച്ചു.

മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള യാത്രയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തി. കൂടാതെ തൃശൂരിൽ വേളൂക്കരയിൽ ഒഴുക്കിൽ പെട്ട് 3 വയസുകാരനെ കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പോലീസും ഫയര്‍ഫോഴ്‌സും നിലവിൽ തിരച്ചില്‍ നടത്തുകയാണ്.

ഇടുക്കി ജില്ലയിലും നിലവിൽ കർശന നിയന്ത്രണങ്ങൾ മഴയെ തുടർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്വാറികളുടെ പ്രവർത്തനത്തിനും നിലവിൽ വിലക്കുണ്ട്. കൂടാതെ ജില്ലയിലൂടെയുള്ള രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി.

Read also: ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE