ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്.
ഡെല്‍ഹിയില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 24 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ കനത്തതോടെ യമുനാ നദിയില്‍ ജലനിരപ്പും ഉയര്‍ന്നു. ഇതേതുടര്‍ന്ന് തീരവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതർ നിര്‍ദ്ദേശം നല്‍കി.
റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ പെയ്യുന്നത്. ഒരു ദിവസത്തിനിടെ 112 മില്ലിലിറ്റര്‍ മഴ പെയ്‌തു. 2009ന് ശേഷം ഒറ്റ ദിവസം പെയ്യുന്ന ശക്‌തമായ മഴയാണിത്. അതേസമയം അടിയന്തര സാഹചര്യം നേരിടാന്‍ സജ്‌ജമാണെന്ന് ഡെല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
അസമിലും മഴ ശക്‌തമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. റോഡുകളും സ്‌ഥാപനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പെരുമഴയിൽ ഇതുവരെ ജീവൻ നഷ്‌ടപ്പെട്ടത് മൂന്ന് പേർക്കാണ്. സംസ്‌ഥാനത്തെ 22 ജില്ലകളിലായി ഏകദേശം 5.74 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
Most Read: അസമിൽ നിലയ്‌ക്കാതെ മഴ; മാറ്റിപാര്‍പ്പിക്കൽ തുടരുന്നു