ഗുവാഹത്തി: വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ നിന്നും കര കയറാനാവാതെ അസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന നിലയ്‌ക്കാത്ത മഴ മൂലം പ്രളയ സമാനമാണ് സംസ്‌ഥാനത്തിന്റെ അവസ്‌ഥ. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.
റോഡുകളും സ്‌ഥാപനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പെരുമഴയിൽ ഇതുവരെ ജീവൻ നഷ്‌ടപ്പെട്ടത് മൂന്ന് പേർക്കാണ്. സംസ്‌ഥാനത്തെ 22 ജില്ലകളിലായി ഏകദേശം 5.74 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
അസമിലെ പ്രധാന വന്യമൃഗ സംരക്ഷണ കേന്ദ്രമായ കാസിരംഗ നാഷണല്‍ പാര്‍ക്കിലും വെള്ളം കയറി. ഇവിടെ നിന്നും മൃഗങ്ങളെ രക്ഷപെടുത്തുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 9 വന്യമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ഏഴ് ഹോഗ് ഡീറുകളും ഇതിലുള്‍പ്പെടും. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളപ്പൊക്കം വ്യാപക നാശം വിതച്ചിട്ടുണ്ട്. പാര്‍ക്കിലെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പാര്‍ക്കിലെ വിശാലമായ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
Kerala News: മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി