തിരുവല്ല: പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സീതത്തോട് കോട്ടമൺപാറയിലും, ആങ്ങമൂഴി തേവർമല വനമേഖലയിലും, റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിന് സമീപത്തും വെള്ളം കുത്തിയൊഴുകുകയാണ്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്‌മീഭവനിൽ സഞ്‌ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകർന്നു.
കോട്ടയത്ത് കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞ് ഒഴുകുകയുമാണ്. അതേസമയം, ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്‌തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ ഉൾപ്പെടെ പലയിടത്തും വെള്ളം കയറി.
Read Also: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്