ചെന്നൈ: തമിഴ്നാട്ടിലെ കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കാഞ്ചീപുരം, ചെങ്കൽപട്ട്, ചെന്നൈ എന്നിവിടങ്ങളിലായി മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
கனமழையால் சென்னை மாநகரில் ஏற்பட்டுள்ள வெள்ள பாதிப்புகள் மற்றும் மேற்கொள்ளப்பட்டு வரும் முன்னேற்பாடு பணிகள் குறித்து, சென்னை ரிப்பன் மாளிகை, பெருநகர சென்னை மாநகராட்சி தலைமை அலுவலகத்தில் மாண்புமிகு முதலமைச்சர் @mkstalin அவர்கள் ஆய்வு மேற்கொண்டார். pic.twitter.com/8aQmtjY2GE
— CMOTamilNadu (@CMOTamilnadu) December 30, 2021
ചെന്നൈയിൽ ഉടനീളവും മറീന ബീച്ച്, പടിനപാക്കം, എംആർസി നഗർ, നന്ദനം, മൈലാപ്പൂർ, ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്‌തത്. പല റോഡുകളും വെള്ളത്തിനടിയിൽ ആയതിനാൽ നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് രൂപപ്പെട്ടു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിരുന്നു. നിലവിൽ പത്ത് ജില്ലകളിൽ കൂടി മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുക. എന്നാൽ ഇത് അതിതീവ്രമാകില്ല എന്നാണ് വിവരം. ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ സന്ദർശിച്ചു.
சென்னை, பூவிருந்தவல்லி ஹை ரோடு அருகில் கனமழையால் ஏற்பட்ட வெள்ளநீரை மோட்டார் கொண்டு வெளியேற்றும் பணிகளை மாண்புமிகு முதலமைச்சர் @mkstalin அவர்கள் பார்வையிட்டார். pic.twitter.com/vWXevfuRA8
— CMOTamilNadu (@CMOTamilnadu) December 30, 2021
Most Read: ലുധിയാന സ്‌ഫോടനം; എൻഐഎ സംഘം ജർമ്മനിയിലേക്ക്