തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
ഒമ്പത് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പാണ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെ ചക്രവാതച്ചുഴി കേരളത്തിന് മുകളിലെത്തിയതായാണ് റിപ്പോർട്ടുകൾ.
എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്‌തമായ മഴക്കും അതിശക്‌തമായ മഴക്കും സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് ശേഷം മഴ ഒന്നുകൂടി കനക്കും. കൂടാതെ ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ശക്‌തമായ പടിഞ്ഞാറൻ കാറ്റും മഴയ്‌ക്ക് ശക്‌തി കൂട്ടും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Most Read: ശമ്പളം നൽകേണ്ടത് മന്ത്രിയുടെ ചുമതലയല്ല; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി