തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രീലങ്ക ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും എസ് ജയശങ്കര്‍ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിന് എത്തിയതായിരുന്നു വിദേശകാര്യമന്ത്രി.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം കഴിഞ്ഞ ദിവസം പാരതമ്യത്തിൽ എത്തിയിരുന്നു. പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി പിടിച്ചെടുത്തതോടെ ഒളിവില്‍ പോയ ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോതാബായ രാജപക്സെ രാജ്യം വിട്ടെന്നാണ് സൂചന.
അടുത്ത ബുധനാഴ്‌ച പ്രസിഡണ്ട് രാജിവെക്കുമെന്ന് സ്‌പീക്കര്‍ മഹിന്ദ അബൈവര്‍ധന വ്യക്‌തമാക്കി. സ്‌പീക്കര്‍ ഇടക്കാല പ്രസിഡണ്ടാകാനും 30 ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
Read Also: പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റ്, കരീം മാപ്പ് പറയണം; രമേശ് ചെന്നിത്തല