ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

By News Desk, Malabar News
Food poisoning in Cheruvathur-Kerala High Court
Representational Image
Ajwa Travels

കൊച്ചി: ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നാലരവര്‍ഷം കൂടുമ്പോഴാണ് കേരളത്തില്‍ ശമ്പള പരിഷ്‌കരണം. സംഘടിത വോട്ടുബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ശമ്പള പരിഷ്‌കരണ നീക്കത്തില്‍ ഇടപെടുമെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സാധാരണക്കാരെ പിഴിഞ്ഞു കൊണ്ട് ശമ്പള പരിഷ്‌ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സാഹചര്യം മനസിലാക്കുന്നതിന് പകരം, സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ് ചെയ്യുന്നത്.

Read Also: താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

മറ്റു സംസ്‌ഥാനങ്ങളില്‍ ഏഴും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണം. ഇവിടെ നാലരവര്‍ഷം കൂടുമ്പോഴാണ്. മോട്ടോര്‍ വാഹന പിഴ വര്‍ധിപ്പിക്കുന്നത് അടക്കം പല നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE