പ്രിയ വർഗീസിന് ആശ്വാസം; നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്, കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്. പ്രിയ വർഗീസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്‌റ്റിസ്‌ എ ജയശങ്കർ നമ്പ്യാർ, ജസ്‌റ്റിസ്‌ മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പ്രിയക്ക് നിയമനം നൽകിയത് നിബന്ധനകൾ പാലിച്ചല്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

പ്രിയാ വർഗീസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയമാകില്ല. നിയമനത്തിന് മതിയായ യോഗ്യതയില്ല. അക്കാദമികമായ കണക്കാക്കാനാകില്ല. അതിനാൽ പ്രിയാ വർഗീസിന് യോഗ്യതയുണ്ടോ എന്ന് സർവകലാശാല പുനഃപരിശോധിക്കണം. ലിസ്‌റ്റിൽ നിലനിർത്തണോയെന്ന് പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്‌റ്റിൽ തുടർനടപടി എടുക്കാൻ പാടുള്ളൂവെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ചു ലിസ്‌റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം തുടർനടപടി എടുക്കുമെന്ന് പരാതിക്കാരനായ ജോസഫ് പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷം ഉണ്ടെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

അസോസിയേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്‌കോറിൽ 156 മാർക്കോടെ ഏറ്റവും പിന്നിലായിരുന്നു പ്രിയ. അതേസമയം, റിസർച് സ്‌കോറിൽ ജോസഫ് സ്‌കറിയ 651 മാർക്കോടെ ഒന്നാമനായിരുന്നു. എന്നാൽ, 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസിന്റെ അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോൾ 651 മാർക്കുണ്ടായിരുന്ന ജോസഫ് സ്‌കറിയ രണ്ടാമതും റിസർച് സ്‌കോറിൽ 156 മാർക്കുണ്ടായ പ്രിയ ഒന്നാമതുമായി.

പ്രിയ വർഗീസിന് അഭിമുഖ പരീക്ഷയിൽ മാർ‌ക്ക് 32ഉം ജോസഫ് സ്‌കറിയക്ക് 30ഉം ആയിമാറി. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായപ്പോൾ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. തുടർന്നാണ് ലിസ്‌റ്റിൽ രണ്ടാമതായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ കേസുമായി കോടതിയിലെത്തിയത്.

Most Read: ‘വിദ്യയുടെ അറസ്‌റ്റ് നാടകം’; സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE