തിരുവനന്തപുരം : സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാനായി സമിതി രൂപീകരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ളാസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ ഫീസ് നിര്‍ണ്ണയം പരിശോധിക്കാനായി സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയത്.
എന്നാല്‍ ഫീസ് നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതില്‍ കോടതി കടുത്ത അതൃപ്‍തി അറിയിച്ചു. സ്‌കൂളുകളുടെ വരവുചിലവുകള്‍ കണക്കാക്കി ഓരോ സ്‌കൂളുകളിലും ഫീസ് നിർണയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണ്ണയം സംബന്ധിച്ച് ഒരാഴ്‌ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്‌തമാക്കി.
Read also : പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി