തൃശൂർ : ദേശീയപാതയിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്‌ചാത്തലത്തിലാണ് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിൽ ക്യാമറകൾ സ്‌ഥാപിക്കാൻ തീരുമാനമായി. ഇതിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്ന ആളുകളെ കണ്ടെത്തി പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ദേശീയപാതയിൽ പുന്നയൂർക്കുളം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള ഭാഗത്ത് അപകടങ്ങൾ വർധിക്കുന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കെവി അബ്‌ദുൾഖാദർ എംഎൽഎ വിളിച്ച യോഗത്തിൽ ജനപ്രതിനിധികളും, ഉദ്യോഗസ്‌ഥരും പങ്കെടുത്തു. ഈ യോഗത്തിലാണ് പാതയോരത്ത് കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കാനും, അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കും, നിയമം ലംഘിക്കുന്നവർക്കും പിഴ ഈടാക്കാനും തീരുമാനമായത്.
നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിസി ഷാഹിബാൻ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് വിസി ഷാഹിബാൻ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്‌മിൻ ഷഹീർ, തഹസിൽദാർ സിഎസ് രാജേഷ്, എംവിഐ സജീവ് കെ ശർമ, എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി, എസ്ഐമാരായ വിവേക് നാരായണൻ, പികെ രാജീവ്, യുകെ ഷാജഹാൻ, എൻഎച്ച് ഉദ്യോഗസ്‌ഥരായ വിആർ ജയരാജ്, എൻഎം രേഖ, നഗരസഭ സെക്രട്ടറി കെബി വിശ്വനാഥൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read also : മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ പുനരധിവാസം; 1,98,300 രൂപ അനുവദിച്ചു