ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.
ആവേശകരമായ മൽസരത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ഇന്ത്യ ശക്‌തമായി തിരിച്ചടിച്ചാണ് വിജയം കൊയ്‌തത്. ഇന്ത്യക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടി. രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ളാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരാണ് ജർമനിക്കായി ഗോൾ നേടിയത്.
നേരത്തെ ഒളിമ്പിക്‌സിൽ എട്ട് തവണ സ്വർണം നേടിയിട്ടുള്ള ഇന്ത്യ അവസാനമായി 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് മെഡൽ നേടിയത്. അന്ന് സ്വർണം നേടിയ ഇന്ത്യൻ ടീമിന് പിന്നീട് ആ മികവ് ആവർത്തിക്കാനായില്ല. എന്നാൽ ഇന്ന് ഇന്ത്യൻ ഹോക്കി ടീം തിരിച്ചു വരവിന്റെ പാതയിലാണ്. കോച്ച് ഗ്രഹാം റെയ്‌ഡിന് കീഴിൽ മികച്ച പ്രകടനങ്ങളാണ് ടീം നടത്തുന്നത്.
Read Also: ദുരൂഹതകളുമായി ‘കുരുതി’; ട്രെയ്‌ലർ പങ്കുവച്ച് പൃഥ്വിരാജ്