വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിര ചത്തു. അഞ്ച് വയസുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്ന് ദിവസം അവശയായി കിട്ടുന്നതിന് ശേഷം ചത്തത്. കുതിരക്ക് പേവിഷബാധ ലക്ഷണങ്ങൾ ഉണ്ടയിരുന്നതായാണ് അധികൃതർ നൽകുന്ന വിവരം. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം പറയാനാകുള്ളുവെന്നാണ് സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നത്.
കുതിരയെ ഏതാനും ദിവസങ്ങൾക്ക് മുൻപ് നായ കടിച്ചിരുന്നതായാണ് വിവരം. ഫാമിന്റെ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. മൃഗങ്ങൾക്കും ജീവനക്കാർക്കും ഒരേപോലെ ഭീഷണിയായ നായ്‌ക്കളുടെ ശല്യം തടയാൻ നടപടിയില്ലെന്ന് ആക്ഷേപവുമുണ്ട്. പേയിളകിയ കുതിരക്ക് ചികിൽസ ഫലിക്കാതെ പോയതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ മാസം കാലിൽ വ്രണവുമായി ഗുരുതരാവസ്‌ഥയിൽ ആയിരുന്ന 20 വയസുള്ള കുതിരയെ ചികിൽസിച്ച് ഭേദമാക്കാൻ കഴിയാത്തതിനാൽ കോടതിയുടെ അനുമതിയോടെ ദയാവധം നടത്തിയിരുന്നു. പഠനാവശ്യത്തിനാണ് കുതിരകളെ സർവകലാശാലയിൽ എത്തിക്കുന്നത്. ഒരു നാടനും മൂന്ന് പോണി കുതിരകളുമാണ് ഇനി ഫാമിലുള്ളത്.
Most Read: മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർ