കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്‌റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്‌മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ ആണെന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു ശേഷമാണ് സരിൻ ജീവനൊടുക്കിയത്.
അശാസ്‌ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് എല്ലാം തകർത്തതെന്നും 6 വർഷങ്ങൾ ജോലി ചെയ്‌താലും ബാധ്യതകൾ അവസാനിക്കില്ലെന്നും സരിൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സഹായിക്കാൻ മനസുള്ളവർ തന്റെ കുടുംബത്തെ സഹായിക്കണമെന്നും ഓട്ടിസം ബാധിച്ച മകൻ തനിക്കുണ്ടെന്നും സരിൻ കുറിപ്പിൽ പറയുന്നു. സഹായത്തിനായി ബാങ്ക് അകൗണ്ട് വിവരങ്ങളും സരിൻ ഫേസ്‌ബുക്ക് കുറിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
Read Also: മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്