റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‌ച ആക്രമണം നടത്താന്‍ ശ്രമിച്ചത്.
എന്നാൽ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. വെള്ളിയാഴ്‌ച സൗദിയിലെ ഒരു വാണിജ്യ കപ്പലിന് നേരെയും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. അന്താരാഷ്‍ട്ര കപ്പല്‍ പാതയ്‌ക്ക് ഹൂതികള്‍ ഭീഷണി ഉയര്‍ത്തുകയാണെന്നാണ് സഖ്യസേനയുടെ ആരോപണം.
അതേസമയം സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്‌തമായി പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന വ്യക്‌തമാക്കി.
Read Also: ചർച്ച പരാജയം; നാളെ 12 മണിക്കൂർ സമരം ചെയ്യാൻ തീരുമാനിച്ച് പിജി ഡോക്‌ടർമാർ