മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച പത്ത് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു. ഞായറാഴ്‌ച രണ്ട് സമയങ്ങളിലാണ് സൗദി പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ അയച്ചത്. അക്രമണത്തിന് തിരിച്ചടിയായി യെമന്‍ തലസ്‌ഥാനമായ സനയെ ലക്ഷ്യമിട്ട് സൗദി സഖ്യസേന വ്യോമാക്രമണം നടത്തി.
എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായി സഖ്യസേന അറിയിച്ചു. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്നും അവര്‍ എല്ലാ പരിധിയും ലംഘിച്ചതായും സഖ്യസേനാ വക്‌താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി പൗരന്‍മാരുടെ സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ശനിയാഴ്‌ച തെക്ക് പടിഞ്ഞാറന്‍ സൗദിയെ ലക്ഷ്യമിട്ട് എത്തിയ ഏഴ് ഡ്രോണുകള്‍ സഖ്യ സേന തകര്‍ത്തിരുന്നു. സൗദിക്ക് നേരെ അതിര്‍ത്തി കടന്നുള്ള ഹൂതി ഡ്രോണ്‍ ആക്രമണം ഈയിടെ വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരി 16ന് അബഹ അന്താരാഷ്‌ട്ര വിമാനതാവളത്തിനു നേരെ യെമനിലെ ഹുതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ജിസാനില്‍ ഡ്രോണ്‍ പതിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.
Kerala News: ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ