തിരുവനന്തപുരം: അവയവമാറ്റം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ച രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്‌ചക്കകം വിശദമായ റിപ്പോർട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ വ്യക്‌തമാക്കിയിരിക്കുന്നത്.
ഞായറാഴ്‌ച വൈകിട്ട് 5.30നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം എത്തിച്ചത്. എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവ മാറ്റ ശസ്‍ത്രക്രിയ തുടങ്ങിയത് 3 മണിക്കൂർ വൈകിയാണ്. വ്യക്ക എത്തിയപ്പോൾ തന്നെ ശസ്‍ത്രക്രിയ തുടങ്ങിയിരുന്നെങ്കിൽ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രാജഗിരി ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച 34കാരന്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഉത്തരവ് ഇട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട് നല്‍കാന്‍ മന്ത്രി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി