തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച കേസിൽ കേസില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് പ്രതികള്‍ പുലിയെ കെണിവെച്ച് പിടിച്ചത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് വേട്ട നടന്നത്. ആറുവയസുള്ള പുലിയെയാണ് സംഘം കൊലപ്പെടുത്തിയത്. തുടര്‍ന്ന് പുലിയുടെ തോല്‍, പല്ല്, നഖം എന്നി വില്‍പ്പനക്ക് വച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ പ്രതികള്‍ കൊന്ന പുലിയുടെ അവശിഷ്‌ടങ്ങളും ഇറച്ചിയും കണ്ടെടുക്കുകയും തുടര്‍ന്ന് അഞ്ച് പേരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
Read also: കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു