എനിക്കും ഓഫർ ലഭിച്ചിരുന്നു; സഞ്‌ജയ് റാവത്ത്

By Desk Reporter, Malabar News
I was also offered; Sanjay Rawat
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് എംപി. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത് പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. യഥാർഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

“ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് എനിക്ക് അറിയാവുന്നതിനാൽ ഞാൻ ആത്‌മവിശ്വാസത്തോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലേക്ക് (ഇഡി) പോയി. 10 മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇഡി ആസ്‌ഥാനത്ത് നിന്ന് മടങ്ങിയത്,” – റാവത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാഷ്‌ട്രീയ പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്ത് അധികാരത്തിലേറിയ ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. ബിജെപിയുടെ തന്ത്രമാണിത്. യഥാർഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്; അദ്ദേഹം വ്യക്‌തമാക്കി.

Most Read:  ഡെൽഹിയിൽ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE