ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം

തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവ്. അതേസമയം, കോടതി നിർദ്ദേശം ഇസ്രയേൽ തള്ളി.

By Trainee Reporter, Malabar News
Israel-Hamas attack
Rep. Image
Ajwa Travels

ഹേഗ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവ്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, കോടതി നിർദ്ദേശം ഇസ്രയേൽ തള്ളി.

കോടതി ഉത്തരവ് പുറത്തുവന്നതിന് മിനിട്ടുകൾക്കകം ഇസ്രയേൽ യുദ്ധവിമാനങ്ങൾ റഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി. ബോംബ് ആക്രമണത്തിന്റെ ശബ്‌ദം ഭയാനകരമായിരുന്നെന്നും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതായും പ്രദേശവാസിയായ സന്നദ്ധ പ്രവർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി ആക്രമണം നടക്കുന്നതിനാൽ ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അക്രമ സ്‌ഥലത്ത്‌ എത്താൻ കഴിയാത്ത സാഹചര്യമാണ്.

അതേസമയം, രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്‌താവ്‌ പ്രതികരിച്ചു. എന്നാൽ, റഫയിലെ അവസാന ബന്ദിയെയും മോചിപ്പിക്കുന്നതും, ഭീകരതക്കെതിരെ പോരാടാനുള്ള ഇസ്രയേലിന്റെ അവകാശവും കോടതി കണക്കിലെടുക്കാത്തത് ധാർമിക പരാജയമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ദക്ഷിണാഫ്രിക്കയാണ് ഗാസയിലെ ഇസ്രയേലിന്റെ നടപടികൾ നിർത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ ആക്രമണങ്ങളുടെ വിവരങ്ങളും ദക്ഷിണാഫ്രിക്ക കോടതിക്ക് കൈമാറിയിരുന്നു. ഹമാസിനെ പ്രതിരോധിക്കാൻ റഫയിൽ ആധിപത്യം സ്‌ഥാപിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ഇസ്രയേൽ നിലപാട്.

Most Read| ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തു; പ്രജ്വൽ രേവണ്ണയ്‌ക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE