വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി

By News Desk, Malabar News
MalabarNews_mask
Ajwa Travels

വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ മാസ്‌കിനെ അത്ര പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ല. മാസ്‌ക് എന്നാല്‍ ഒരു ഫാബ്രിക് വാക്‌സിന്‍ പോലെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാസ്‌കിന്റെ പങ്ക് തള്ളിക്കളായാനാവില്ല. വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡിനെ ഇല്ലാതാക്കാനാവില്ല. ഇപ്പോള്‍ പാലിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളും നിയന്ത്രണങ്ങളും വീണ്ടും തുടര്‍ന്നു കൊണ്ടുപോകണം. അണുബാധയെ അകറ്റി നിര്‍ത്താന്‍ മാസ്‌കുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്’- ഐസിഎംആര്‍ മേധാവി വ്യക്‌തമാക്കി.

അടുത്ത വര്‍ഷം ജൂലൈയില്‍ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഐസിഎംആറിന്റെ ലക്ഷ്യമെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, 60 ശതമാനം വികസ്വര രാഷ്‍ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 24 നിര്‍മ്മാണ യൂണിറ്റുകളും 19 സ്‌ഥാപനങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പങ്കാളികളാകുമെന്നും ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയില്‍ അഞ്ച് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയുടേതും മൂന്നെണ്ണം വിദേശത്ത് നിന്നുള്ളതുമാണ്.

Also Read: യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമുള്ള ആദ്യ കേസ് ബറേലിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE