ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും; ജാഗ്രത വേണമെന്ന് ഗവേഷകര്‍

By News Desk, Malabar News
Cat Que Virus In India
Representational Image
Ajwa Travels

പത്തനംതിട്ട: ചൈനയില്‍ കണ്ടെത്തിയ ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍. വിയറ്റ്‌നാമിലും സാന്നിധ്യം അറിയിച്ച വൈറസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 800 ലധികം രോഗികളില്‍ നടത്തിയ പരിശോധനയില്‍ 2 പേരുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം വ്യക്തമായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ഗവേഷകര്‍ സൂചിപ്പിച്ചു.

കുരങ്ങുപനി, ഡെങ്കി, മസ്‌തിഷ്‌ക ജ്വരം, കടുത്ത പനി എന്നീ ലക്ഷണങ്ങളുമായി എത്തിയ രോഗികളിലാണ് ഐസിഎംആര്‍ പഠനം ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള 51 പേരുടെ രക്ത സാമ്പിളുകള്‍ പൂനെയിലെത്തിച്ചിരുന്നു. എങ്കിലും, ഇത് വരെ ആരിലും രോഗം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Also Read: കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം; ടെക്‌സസില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍

പന്നിയിലൂടെയും ചില കാട്ടുമൈനകളിലൂടെയും വൈറസ് പെട്ടെന്ന് പടരാന്‍ സാധ്യതയുണ്ടെന്ന് ചൈനയിലെ പഠനങ്ങളില്‍ തെളിഞ്ഞു. ഇന്ത്യയില്‍ കാണപ്പെടുന്ന ക്യൂലക്‌സ് കൊതുകുകള്‍ക്ക് ഈ വൈറസിന്റെ വാഹകരാകാന്‍ കഴിയുമെന്ന് ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE