കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. വീട്ടിൽനിന്നും കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെഎം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളില്‍ ചിലത് വ്യാജമാണെന്ന നിഗമനത്തിലാണ് വിജിലൻസ്. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് റിപ്പോര്‍ട്. ഇതേത്തുടർന്നാണ് ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
കെഎം ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാജിയുടെ വീട്ടില്‍ റെയ്‌ഡ് നടത്തുകയും പണം പിടിച്ചെടുക്കുകയും ചെയ്‌തത്.
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെഎം ഷാജി പറഞ്ഞിരുന്നത്. പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
Read also: എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്‌റ്റിൽ