ന്യൂഡെൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്‌ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്‌ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്ന് 1 കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയോളം കൂടാൻ സാധ്യതയുണ്ട്.
ഇതോടെ സ്വർണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമായി ഉയരുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവ വരുമ്പോൾ മൊത്തം തീരുവ വീണ്ടും വർധിക്കും.
രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി കണ്ടെത്തിയ കസ്‌റ്റംസ് റിപ്പോർട് പുറത്ത് വന്നതിനു പിറകെ 2021ൽ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിരുന്നു. 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കിയാണ് അന്ന് തീരുവ കുറച്ചത്. ഇത് പുനഃസ്‌ഥാപിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്‌തത്.
Read Also: എകെജി സെന്റർ ആക്രമണം; ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ