ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു

By Staff Reporter, Malabar News
west bengal
Representational image
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8 ശതമാനത്തിലും താഴെയാണ്. ആകെയുള്ള 292 മണ്ഡലങ്ങളി‍ൽ 213 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് ജയിച്ചു.

ബിജെപി 77 സീറ്റിൽ ജയം നേടി. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ നൗഷാദ് സിദ്ദിഖി നേടിയ സീറ്റ് മാത്രമേ സഖ്യത്തിന്റെ പേരിനൊപ്പമുള്ളൂ. കാലിംപോങ്ങിൽ ഒരു സ്വതന്ത്രനും ജയിച്ചു. 2016ൽ ടിഎംസി 211 സീറ്റു നേടിയിരുന്നു. ബിജെപി 3 സീറ്റും. ആ തിരഞ്ഞെടുപ്പിൽ 26 സീറ്റു നേടിയ സിപിഎമ്മും 32 സീറ്റു നേടിയ കോൺഗ്രസും ഇക്കുറി പൂജ്യത്തിലൊതുങ്ങി.

തൃണമൂൽ 47.9 ശതമാനം വോട്ടും (201942.69 ശതമാനം) ബിജെപി 38.1 ശതമാനം (201940.64 ശതമാനം) വോട്ടും നേടി. മഹാസഖ്യത്തിൽ സിപിഎം 4.73 ശതമാനവും കോൺഗ്രസ് 2.93 ശതമാനവും വോട്ടുകളാണ് ആകെ നേടിയതെന്ന് അന്തിമ കണക്കുകൾ സൂചിപ്പിക്കുന്നു.

Read Also: തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില കൂടി; വർധനവ് 18 ദിവസത്തിന് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE