ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്‍ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര്‍ അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്‌ട് 69എ പ്രകാരമായിരുന്നു നടപടി.
ഐടി മന്ത്രി സഞ്‌ജയ് ദത്രെയാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖമൂലം അറിയിച്ചത്. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയതെന്നാണ് കേന്ദ്ര സര്‍ക്കാർ മുന്നോട്ട് വെക്കുന്ന വാദം.
2019ല്‍ 1041 ട്വിറ്റര്‍ അക്കൗണ്ടുകളായിരുന്നു സര്‍ക്കാറിന്റെ ആവശ്യപ്രകാരം ബ്ളോക്ക് ചെയ്‌തത്. 2049 ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കും അന്നേവർഷം പൂട്ട് വീണിരുന്നു.
പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും മറ്റും മൗലികാവകാശമായി നൽകുന്ന ജനാധിപത്യ രാജ്യത്താണ് ഇത്രയേറെ അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യപ്പെട്ടത് എന്നതാണ് യാഥാർഥ്യം.
Read Also: തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ