ശ്രീനഗര്‍ : ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുഃനസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഉയരാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജമ്മു കശ്‌മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറയുന്നു. ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചു. ജമ്മു കശ്‌മീരില്‍ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ആറ് പ്രമുഖ കക്ഷികളാണ് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജമ്മു കശ്‌മീരിലെ 22 ജില്ലകളിലും ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ കൗണ്‍സിലിലും 14 അംഗങ്ങള്‍ വീതം ഉണ്ടായിരിക്കും. ഇവരെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കും. കൗണ്‍സിലില്‍ ഉള്ള 14 അംഗങ്ങള്‍ ചേര്‍ന്ന് ഒരു അധ്യക്ഷനെ തിരഞ്ഞെടുക്കും. നിലവില്‍ ജമ്മു കശ്‌മീരില്‍ ഉള്ള ജില്ലാ വികസന ബോര്‍ഡിന് പകരമാണ് പുതിയ കൗണ്‍സില്‍ രൂപീകരിക്കുന്നത്.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സാധ്യത ഉയരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്ര നീക്കം. ജമ്മു കശ്‌മീർ നിയമ സഭയിലേക്ക് കൃത്യ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കിയിരുന്നു. അതിന്റെ ഭാഗമായി മണ്ഡല പുനര്‍നിര്‍ണയത്തിന് സമിതി രൂപീകരിച്ചെങ്കിലും നടപടികള്‍ വീണ്ടും വൈകുകയായിരുന്നു. കേന്ദ്ര തീരുമാനങ്ങള്‍ക്ക് എതിരെ നിലപാടുകൾ എടുക്കാന്‍ പിഡിപി നേതാവ് മെഹബൂബ മുഫ്‌തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്‌ജാദ് ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി എന്നിവര്‍ തീരുമാനിച്ചിരുന്നു.
Read also : സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടി എൻ പ്രതാപൻ എംപി