സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടിഎൻ പ്രതാപൻ എംപി

By Desk Reporter, Malabar News
TN Prathapan @ Siddique Kappan Home
ടിഎൻ പ്രതാപൻ എം.പി, മാദ്ധ്യമ പ്രവർത്തകൻ എൻ.പി. ചേക്കുട്ടി എന്നിവർ സിദ്ദിഖ് കാപ്പന്റെ ഭാര്യയോടും മക്കളോടും സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്‌. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത് കൊണ്ടുതന്നെ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകും; സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ഇന്നലെ നടത്തിയ ഓപ്പൺഫോറം ഉൽഘാടനം ചെയ്‌തു കൊണ്ട് ടിഎൻ പ്രതാപൻ എം.പി പറഞ്ഞു.

സംസ്‌ഥാന സർക്കാർ സജീവമായി വിഷയത്തിൽ ഇടപെടണം. മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ വിഷയത്തിൽ ഉണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നത്, അതനുവദിച്ചു കൂടാ; അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.

മാദ്ധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Read: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE