അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് നടന്നതായി സൂചന; എന്‍ഐഎ

By Team Member, Malabar News
Malabarnews_india china
Representational image
Ajwa Travels

ലഡാക്ക് : മൂന്ന് മാസത്തിലധികമായി ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ വെടിവയ്പ്പ് നടന്നതായി സൂചന. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നത് സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മെയ് മുതല്‍ ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചിരുന്നു. ജൂണില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനാണ് ഏറ്റുമുട്ടലില്‍ നഷ്ടമായത്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന്റെ കാര്യത്തില്‍ യാതൊരു നടപടികളും ആയിട്ടില്ല.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൈന പ്രതിരോധം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ സമാധാനം വേണോ അതോ സംഘര്‍ഷം വേണോ എന്ന് ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ഇന്ത്യയാണ് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് കാരണമെന്നാണ് ചൈന നല്‍കിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE