തൃശൂർ: ജില്ലയിലെ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് ഫിറോസിന്റെ വയറിൽ കുത്തുകയായിരുന്നു എന്നാണ് സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൽസ്യം, ഇറച്ചി വിൽപ്പനക്കാരനാണ് ഫിറോസ്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ഫിറോസ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Most Read: രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി